ചില മാറ്റത്തിൽ പൗരത്വ ഭേദഗതി നിയമത്തില്‍ വരുത്താമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വടക്ക് കിഴക്ക് സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് അമിത് ഷാ പറഞ്ഞു. ഇതിനായി, ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും.

 

പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം അമിത് ഷാ ആദ്യമായി ഗിരിദിഹില്‍ പങ്കെടുത്ത റാലിക്കിടെയാണ് ഈ പരാമര്‍ശം നടത്തിയത്.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകളില്‍ ചില മാറ്റങ്ങള്‍ വരുത്തും.

 

 

   മേഘാലയ മുഖ്യമന്ത്രി കോണ്‍രാഡ് സങ്കമയും മറ്റു മന്ത്രിമാരുമായി ശനിയാഴ്ച ചര്‍ച്ച നടത്തിയപ്പോള്‍ അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് അറിയിച്ചു.യാതൊരു വിധ പ്രശ്‌നങ്ങളും ഇല്ലെന്ന് അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ ക്രിസ്തുമസ് കഴിഞ്ഞ് കൂടിക്കാഴ്ച നടത്താമെന്ന് പറഞ്ഞു.

 

   ഇക്കാര്യത്തില്‍ ക്രിയാത്മക ചര്‍ച്ചകള്‍ നടത്തുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. മേഘാലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി വരും',റാലിക്കിടെ അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പൗരത്വ ഭേദഗതി ബില്‍ പാസായതിനു ശേഷം വയറുവേദന ആരംഭിച്ചിരിക്കുകയാണെന്നും അമിത് ഷാ പരിഹസിച്ചു.

 

ജാര്‍ഖണ്ഡിലെ ദന്‍ബാദില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അമിത് ഷായുടെ പ്രസ്താവന.വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ഊതി കത്തിക്കുന്നത് കോണ്‍ഗ്രസാണെന്നും അമിത് ഷാ ആരോപിച്ചു.

 

    ബില്‍ പാസായതോടെ കോണ്‍ഗ്രസിന് വയറുവേദന ആരംഭിച്ചു. അതുകൊണ്ടാണ് അവര്‍ അക്രമം അഴിച്ചുവിടുന്നതെന്നും അമിത് ഷാ പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഭാഷ, സംസ്‌കാരം, സാമൂഹ്യാസ്തിത്വം, രാഷ്ട്രീയ അവകാശങ്ങള്‍ എന്നിവയിലൊന്നും സ്പര്‍ശിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

 

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം ബംഗാളിലും വ്യാപിക്കുന്നു. ആളൊഴിഞ്ഞ അഞ്ച് ട്രെയിന്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. നാളെ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പൌരത്വഭേദഗതി നിയമത്തിനെതിരെ ബംഗാളില്‍ റാലി നടത്തും. ബംഗാളിലെ ലാല്‍ഗോല റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ആളൊഴിഞ്ഞ അഞ്ച് ട്രെയിനുകളാണ് പ്രതിഷേധക്കാര്‍ കത്തിച്ചത്.

 

   പ്രതിഷേധം റെയില്‍വേ ട്രാക്കുകളിലേക്ക് കൂടി വ്യാപിച്ചതോടെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. റോഡുകളും പ്രതിഷേധക്കാര്‍ തടസ്സപ്പെടുത്തി. ഹൌറയില്‍ റെയില്‍വേ സ്റ്റേഷന്‍റെ ഒരു ഭാഗവും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് നേരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കി. അക്രമം തുടരുകയാണെങ്കില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുമെന്ന് ബംഗാള്‍ ബി.ജെ.പി പ്രതികരിച്ചു.

 

 

 

మరింత సమాచారం తెలుసుకోండి: