ഹിന്ദു മഹാസഭ മുന്‍അധ്യക്ഷനും ഹിന്ദു സമാജ് പാര്‍ട്ടി നേതാവുമായ കമലേഷ് തിവാരിയുടെ കൊലപാതകത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. ഗുജറാത്തിലാണ് മൂന്ന് പേര്‍ അറസ്റ്റിലായത്.  മൂന്ന് പേരെ ഗുജറാത്തില്‍ നിന്നും രണ്ട് പേരെ യുപിയിലെ ബിജ്‌നോര്‍ ജില്ലയില്‍ നിന്നും അറസ്റ്റ് ചെയ്തു. ഇനിയും രണ്ട് പേരെ കണ്ടെത്തേണ്ടതായുണ്ട്. മൗലാന മൊഹ്‌സിന്‍ ഷെയ്ഖ(24), റഷീദ് അഹമ്മദ് പഥാന്‍(23), ഫൈസാന്‍(21) എന്നിവരാണ് ഗുജറാത്തില്‍ അറസ്റ്റിലായത്. റഷീദ് അഹമ്മദ് പഥാനാണ് സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍.  

ഉത്തര്‍പ്രദേശിലെ ഖുര്‍ഷിദ്ബാഗിലുള്ള കമലേഷ് തിവാരിയുടെ വസതിയില്‍ കാവിധരിച്ചെത്തിയവരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് . മധുരം നല്‍കാനെന്നുപറഞ്ഞ് ഒരു പൊതിയുമായി അകത്തുകയറിയ അക്രമികള്‍ അതിലൊളിപ്പിച്ച തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. തിവാരിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വസതിയില്‍ പ്രവേശനം നേടാന്‍ മറ്റുള്ളവരെ കബളിപ്പിക്കാനായി കയ്യില്‍ കരുതിയ മിഠായി പെട്ടി വാങ്ങിയത് ഫൈസാന്‍ ആണെന്ന് പോലീസ് അഭിപ്രായപ്പെട്ടു. 

మరింత సమాచారం తెలుసుకోండి: