അടൂര്‍ നഗരത്തില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഇടിച്ച് യുവദമ്പതിമാര്‍ മരിച്ചു. നൂറനാട് ശാന്തിഭവനത്തില്‍ ശ്യാംകുമാര്‍(30) ഭാര്യ അടൂര്‍ പുത്തന്‍പീടികയില്‍ ശില്പ സത്യന്‍(27) എന്നിവരാണ് മരിച്ചത്. നഗരത്തിലെ മെഡിക്കല്‍ ഷോപ്പില്‍നിന്നും മരുന്ന് വാങ്ങിവരുന്നതിനിടെയാണ് ഇരുവരുടെയും നേരെ ബസ് വന്നു ഇടിച്ചത് . ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മാവേലിക്കര-അടൂര്‍-മങ്ങടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'മോണിങ് സ്റ്റാര്‍' ബസ് അടൂര്‍ റവന്യൂ ടവര്‍ കഴിഞ്ഞ് നഗരത്തിലേക്ക് പ്രവേശിച്ചപ്പോഴാണ് നിയന്ത്രണംവിട്ടത്. ഈ സമയം റോഡരികിലൂടെ നടന്നുവരികയായിരുന്ന ദമ്പതിമാര്‍ക്ക് നേരെ ബസ് പാഞ്ഞുകയറുകയായിരുന്നു. ബസിന് അടിയില്‍പ്പെട്ട ഇരുവരെയും 15 മിനിറ്റിനുശേഷം ബസ് മറിച്ചിട്ടശേഷമാണ് പുറത്തെടുത്തത്. അപ്പോൾ തന്നെ മരിച്ചിരുന്നു. 

మరింత సమాచారం తెలుసుకోండి: