ജമ്മു കശ്മീരിലെ സോപോരിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു.ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് നേരെയായിരുന്നു ആക്രമണം. ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പരിഗണന എടുത്തു കളഞ്ഞതിന് ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആക്രമണങ്ങള്‍. സമാനമായ ഒരു ആക്രമണത്തിൽ ശ്രീനഗറിൽ 6 പട്ടാളക്കാർക്ക് പരിക്കേറ്റത് രണ്ടു ദിവസം മുമ്പാണ്.