മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ചു കൊല്ലപ്പെട്ട കേസില്‍ ശ്രീറാമിന്റെയും അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിനെ കണ്ടെത്താനാകാതെ ​മോട്ടോര്‍ വാഹന വകുപ്പ്. അപകടസംഭവത്തില്‍ ലൈസന്‍സ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് ഇവരുടെ താമസ സ്ഥലത്ത് എത്തിയിരുന്നെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. 

ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ വഫയില്‍ നിന്നും ശ്രീറാമില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് തയ്യാറാക്കിയിട്ടുണ്ട്. എങ്കിലൂം ഇരുവരും ഇതുവരെ നേരിട്ട് കൈപ്പറ്റിയിട്ടില്ല എന്നാണ് വിവരം. ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടമായിട്ടും ഇരുവരുടേയും ലൈസന്‍സ് സസ്‌പെന്റ് ചെയ്യാത്തത് മോട്ടോര്‍ വാഹന വകുപ്പിനെ വിവാദത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഉടന്‍ ഇരുവരുടേയും ലൈസന്‍സ് സസ്‌പെന്റ് ചെയ്യുമെന്നും മോട്ടോര്‍ വാഹനവകുപ്പ് പറയു. നിയമ നടപടി ഉണ്ടായത് മനസ്സ് മാത്രമാണ് കാരണം എന്നും അധികൃതർ അറിയിച്ചു. 

మరింత సమాచారం తెలుసుకోండి: